Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arvind Kejriwal

അയോധ്യ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട്: ബിജെപിക്കെതിരെ വിമർശനവുമായി കേജരിവാൾ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണ ഏജൻസികൾ നടപടികളെടുക്കുന്നില്ലാരോപിച്ച് ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ. രാമക്ഷേത്രത്തിനു ലഭിച്ച കോടികളുടെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടിട്ടും ഒരൊറ്റ എഫ്ഐആർ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും കേജരിവാൾ എക്സിലിട്ട ഒരു വീഡിയോ പോസ്റ്റിൽ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനകളായി ലഭിച്ച കോടിക്കണക്കിനു രൂപയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടയിലാണ് കേജരിവാളും സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വരുന്നത്.

കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസമാണ് വലുതെന്നും ക്രമക്കേടുകളിൽ ഉൾപ്പെട്ടവർ എത്ര വലിയവരാണെങ്കിലും അവരെ ജയിലിൽ അടക്കണമെന്നും കേജരിവാൾ പറഞ്ഞു.

രാമക്ഷേത്രത്തിൽനിന്ന് കോടികളുടെ സംഭാവന തട്ടിയെടുത്തതിനോടൊപ്പം ആഭരണപ്പെട്ടികളും തട്ടിയെടുത്തെന്ന് പറയപ്പെടുന്നുണ്ടെന്നും എന്നിട്ടും ഉത്തർപ്രദേശ് പോലീസോ ഇഡിയോ സിബിഐയോ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.

National

മദ്യനയക്കേസിൽ സിബിഐക്കു തിരിച്ചടി; കേജ്‌രിവാളിനെയും സിസോദിയയെയും ഒഴിവാക്കി

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. വിധി പുറത്തുവന്നതിന് പിന്നാലെ കേജ്‌രിവാൾ മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി.

കേജ്‌രിവാളിനും സിസോദിയയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നടത്താൻ ആവശ്യമായ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. മദ്യനയം രൂപീകരിച്ചതിൽ ഇവർക്ക് വ്യക്തിപരമായ സാമ്പത്തിക ലാഭമുണ്ടായെന്നോ അല്ലെങ്കിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നോ സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

കേജ്‌രിവാളിനെയും സിസോദിയയെയും ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട 23 പ്രതികളെയും ഡൽഹി റൗസ് അവന്യൂ കോടതി സ്പെഷ്യൽ ജഡ്ജി കുറ്റവിമുക്തരാക്കിക്കൊണ്ടാണ് വിധിയിറക്കിയത്. ഈ വിധി എഎപിക്ക് വലിയ രാഷ്ട്രീയ വിജയമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയാണെന്ന പാർട്ടി നിലപാടിന് ഇത് കൂടുതൽ കരുത്ത് പകരും. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടപടികൾ ഇപ്പോഴും തുടരുകയാണ്.

Latest News

Corehub Up